
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ ആരംഭിച്ചേക്കുമെന്നു മുന്നറിയിപ്പ്.
കേരളത്തിലും മഹാരാഷ്ട്രയിലും മൂന്നാം തരംഗം കൂടുതൽ രൂക്ഷമാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിൽ ആരംഭിക്കുന്ന മൂന്നാം തരംഗം, ഒക്ടോബർ ആകുന്നതോടെ മൂർധന്യാവസ്ഥയിൽ എത്തും.
മൂന്നാം തരംഗം രണ്ടാം തരംഗത്തോളം രൂക്ഷമായിരിക്കില്ല. സാധാരണ നിലയിൽ പ്രതിദിനം ഒരു ലക്ഷം കേസുകളും അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഒന്നര ലക്ഷം കേസുകളും ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ, മറ്റു 17 സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനയുണ്ട്.
വാക്സിനേഷൻകൊണ്ടു മാത്രമേ കൂടുതൽ പ്രതിരോധം സാധ്യമാകൂ എന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗത്തക്കുറിച്ച് മുന്നറിയിപ്പു നൽകിയ ഹൈദരാബാദ് ഐഐടിയിലെ മധുകുമള്ളി വിദ്യാസാഗർ, കാണ്‍പുർ ഐഐടിയിലെ മനീന്ദ്ര അഗർവാൾ എന്നിവരാണ് മൂന്നാം തരംഗത്തിൽ കൂടുതൽ കരുതിയിരിക്കണം എന്ന മുന്നറിയിപ്പു നൽകുന്നത്.
ഗണിതശാസ്ത്ര മാതൃകയുടെ അടിസ്ഥാനത്തിലായിരുന്നു ഇവർ കോവിഡിന്റെ രണ്ടാം വരവ് എത്രമാത്രം രൂക്ഷമായിരിക്കുമെന്നു പ്രവചിച്ചത്.
വകഭേദം വന്ന കോവിഡ് ഡെൽറ്റ വൈറസ് വാക്സിൻ എടുത്തുവരിൽ പോലും ചിക്കൻ പോക്സ് പോലെ പടർന്നുപിടിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതു തന്നെ ഡെൽറ്റ വൈറസിന്റെ വ്യാപനം മൂലമാണെന്നാണ്.