ഇ-വാഹനങ്ങൾ പെരുകുന്നു; ഒരു വർഷത്തിനിടെ 455 ശതമാനം വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ആഗോളതാപനത്തിന്‍റേയും കാലാവസ്ഥ വ്യതിയാനത്തിന്‍റേയും പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി ഇ-വാഹനങ്ങളുടെ എണ്ണം 2021 നിന്നും 2022 ആയപ്പോഴേക്കും 455 ശതമാനം വർധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യാഥാർഥ്യമാണെന്നിരിക്കെ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വാഹനങ്ങൾ പാരമ്പര്യേതര ഊർജത്തിലേക്ക് മാറേണ്ടതുണ്ട്. ഇതിനായി വിവിധ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.

1.64 കോടി വാഹന പെരുപ്പമുള്ള സംസ്ഥാനത്ത് 1.48 ശതമാനം വാഹനങ്ങൾ മാത്രമാണ് പാരമ്പര്യേതര ഊർജം ഉപയോഗിച്ച് ഓടിക്കൊണ്ടിരിക്കുന്നത്.

2018 ൽ തന്നെ ഇ-വാഹന നയം പ്രഖ്യാപിച്ച് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button