ലോഞ്ച്ആഞ്ചലസ്: മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽസ് സ്മിത്തിന്. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് വിൽസ് സ്മിത്തിന് പുരസ്കാരത്തിന് അർഹനാക്കിയത്.
ടെന്നീസിലെ ഇതിഹാസ താരങ്ങളും സഹോദരിമാരുമായ വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് കിംഗ് റിച്ചാർഡ്. റെയ്ഡനാഡോ മർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽസ് സ്മിത്ത് അവതരിപ്പിച്ചിരുന്നത്.
ദ ഐസ് ഓഫ് ദി ടോമി ഫെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ജെസിക്ക ചസ്റ്റെയിൻ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. നേരത്തെ മൂന്നു തവണ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള ഇവരുടെ ആദ്യ ഓസ്കർ അവാർഡ് ആണ് ഇത്.
മൂന്നു നോമിനേഷനുകളും അവാർഡുകളാക്കി മാറ്റിയ കോഡയാണ് മികച്ച ചിത്രം.
വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്കര് അരിയാനോ ഡിബോസിന് ലഭിച്ചു. അമേരിക്കൻ സയൻസ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്.
ടെന്നിസ് താരങ്ങളായ വീനസ് വില്യംസും സെറീന വില്യംസും ചേര്‍ന്നാണ് പുരസ്കാരദാന ചടങ്ങിന് തുടക്കമിട്ടത്. 23 പുരസ്കാരങ്ങളാണ് നിര്‍ണയിക്കപ്പെടുക. വാണ്ട സൈക്സ്, എമ്മി ഷൂമെര്‍, റെജീന ഹാള്‍ എന്നിവരാണ് അവതാരകര്‍. പത്തുസിനിമകളാണ് മികച്ച ചിത്രമാകാന്‍ മല്‍സരിക്കുന്നത്.
ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ “ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ “റൈറ്റിംഗ് വിത്ത് ഫയർ’ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ്. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരം.
പ്രഖ്യാപിച്ച പുരസ്കാരങ്ങൾ
മികച്ച സഹനടൻ – ട്രോയ് കൊട്സര് (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം – ദ വിന്‍സ് ഷീല്‍ഡ് വൈപ്പര്‍
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം – എന്‍കാന്റോ
മികച്ച മേക്കപ്പ്, കേശാലങ്കാരം - ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വല്‍ എഫക്ട് – പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്സര് (ഡ്യൂൺ)
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്) – ദ ക്യൂന്‍ ഓഫ് ബാസ്കറ്റ് ബോള്‍
മികച്ച ഛായാഗ്രഹണം – ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം – “ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍’
മികച്ച സഹനടി – അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച പ്രൊഡക്ഷന്‍ – ഡിസൈന്‍ ഡ്യൂണ്‍
മികച്ച ചിത്രസംയോജനം – ജോ വാക്കര്‍ (ഡ്യൂണ്‍)
മികച്ച ശബ്ദം – മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്ട്ലെറ്റ്