ബെര്‍ലിന്‍: വരും മാസങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം കൂടുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്.
കോവിഡിന്റെ ഏറ്റവും അപകടക്കാരിയായ വകഭേദമായ ഡെല്‍റ്റ മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതാണെന്നു യുഎന്‍ ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. കോവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്.
ആല്‍ഫ ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടനിലാണ്. ബീറ്റാ സൗത്ത് ആഫ്രിക്കയിലും ഗാമാ ബ്രസീലിലുമാണ് ആദ്യം സ്ഥിരീകരിച്ചത്.
നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്.
ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രേലിയ, ബംഗ്ളാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്.
ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ 3.4 മില്ല്യണ്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഡബ്ള്യുഎച്ച്.ഒ പറഞ്ഞു.
ഇത് മുന്‍പത്തെ ആഴ്ചയിലെക്കാള്‍ 12 ശതമാനം കൂടുതല്‍ വകഭേദങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള അയവ്, കൂടിച്ചേരലുകള്‍, വാക്സിന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം എന്നിവ കോവിഡ് വ്യാപിക്കാനുളള കാരണങ്ങളായി ഡബ്ള്യു.എച്ച്.ഒ വിലയിരിത്തുന്നു.
ഡെല്‍റ്റ വേരിയന്റിനെതിരെ ബയോണ്‍ടെക്, അസ്ട്രസെനെക എന്നീ വാക്സിനുകള്‍ ഏറ്റവും വളരെ ഫലപ്രദമാണന്ന് ഏറ്റവും ഒടുവിലത്തെ പഠനം വ്യക്തമാക്കുന്നു.